മൂവാറ്റുപുഴ; വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്ന അജ്ഞാത ജീവിയെ കണ്ടെത്താനാകാതെ ആശങ്കയിലാണ് മൂവാറ്റുപുഴ വാഴക്കുളം മേഖലയിലുള്ളവർ. ഒരിടവേളയ്ക്കു ശേഷം വേങ്ങച്ചുവടിൽ ആടിനെ കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയതോടെ പ്രദേശവാസികൾ വീണ്ടും ആശങ്കയിലായി. അതിനിടെ വാഴക്കുളത്തെ ഭീതിയിലാക്കുന്ന അജ്ഞാത ജീവി നീലഗിരിക്കടുവ ആണെന്ന് സംശയം ഉയരുകയാണ്.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിയാണ് നീലഗിരിക്കടുവ. ഇതിനെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡിജോ തോമസ് വാഴക്കുളം മേഖലയിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.
കഴിഞ്ഞ സെപ്റ്റംബറിൽ വടകോട്, മണിയന്തടം, വേങ്ങച്ചുവട് പ്രദേശങ്ങളിൽ തുടർച്ചയായി വളർത്തുമൃതങ്ങൾ ആക്രമിക്കപ്പെട്ടത്. തുടർന്ന് അജ്ഞാത ജീവിയെ പിടികൂടാൻ വനം വകുപ്പ് പ്രത്യേക കാമറകളും കൂടും സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. കഴിഞ്ഞ ആഴ്ചയാണ് വളർത്തു മൃഗങ്ങൾക്കു നേരെ വീണ്ടും ആക്രമണമുണ്ടാകുന്നത്.
Content Highlights: Domestic animals will be bitten to death; The unknown creature terrorizing the banana pond; Doubt that it is the Nilgiris
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !