ദുബായ്: മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ലോകത്തെ ഏറ്റവും വലിയ പ്ലാന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു. ദുബായ് വാര്‍സാനില്‍ 400 കോടി ദിര്‍ഹം ചെലവഴിച്ചാണ് വൈദ്യുതി പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം ആണ് പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
നിലവില്‍ പ്രതിദിനം 2,300 ടൺ മാലിന്യം സംസ്കരിച്ച് വൈദ്യുതിയാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം 80 മെഗാവാട്ട് വൈദ്യുതി ആയിരിക്കും ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നത്. രണ്ടാം ഘട്ടം പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രതിദിന ഉത്പാപാദനം 220 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന രീതിയിലേക്ക് എത്തും. പദ്ധതി പൂര്‍ത്തിയാക്കി മാലിന്യം സംസ്കരിച്ച് 5280 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. പ്രതിവര്‍ഷം ഇരുപത് ലക്ഷം ടൺ ഖരമാലിന്യം സംസ്കരിക്കാനുള്ള ശേഷി പുതുതായി നിർമ്മിച്ച ഈ പ്ലാന്റിനുണ്ടാകും. അഞ്ച് പ്രൊഡക്ഷൻ ലൈനുകളിലുമായി പ്രതിദിനം ആറായിരം ടൺ മാലിന്യാമായിരിക്കും സംസ്കരിക്കുക. പിന്നീട് ഇത് വൈദ്യുതിയാക്കും.
ഇത്തരത്തിൽ പ്ലാന്റിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി എമിറേറ്റിലെ 1.35 ലക്ഷം വീടുകളുടെ വൈദ്യുത ഉപഭോഗത്തിന് നൽകാൻ സാധിക്കും. 2050 ആകുമ്പോഴേക്കും ദുബായില്‍ ഉപയോഗിക്കുന്ന ആകെ വൈദ്യുതിയുടെ 75 ശതമാനവും ഈ പ്ലാന്റിൽ നിന്നായിരിക്കുക എന്ന ലക്ഷ്യം വെച്ചാണ് പുതിയ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.
Content Highlights: electricity from waste; The world's largest plant has started operations in Dubai
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !