മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ ദേഹത്തു മൂത്രമൊഴിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി രണ്ടുമണിക്കാണു പ്രവേഷ് ശുക്ല പിടിയിലായത്.
നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്കു സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വിഡിയോ വൈറലായിരുന്നു. പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേസെടുക്കാൻ നിര്‍ദേശം നല്‍കുകയായിരുന്നു.
ദേശീയ സുരക്ഷാ ആക്‌ട്, എസ്സി,എസ്‍ടി ആക്‌ട്, മറ്റു വകുപ്പുകളും ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ശുക്ലയുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യംചെയ്തു. 36 കാരനായ ദസ്മത് രാവത്തിനു നേരെയാണു ശുക്ല അതിക്രമം നടത്തിയത്. എന്നാല്‍ ചോദ്യംചെയ്യലിനായി ഹാജരാക്കിയ രാവത്ത് വിഡിയോ വ്യാജമാണെന്നായിരുന്നു പറഞ്ഞത്. വിഡിയോ വ്യാജമാണെന്നും ശുക്ലയെ പെടുത്താക്കാനായി ആരോ ചെയ്തതാണെന്നുമായിരുന്നു രാവത്തിന്റെ വാദം.
എന്നാല്‍ രാവത്തിന്റെ മൊഴി ഭീഷണിപ്പെടുത്തി നിര്‍മിച്ചതാണെന്നാണു സൂചന. ബിജെപി എംഎല്‍എമാരായ കേദാര്‍ദാഥ് ശുക്ല, രാജേന്ദ്ര ശുക്ല തുടങ്ങിയവര്‍ക്കൊപ്പമുള്ള പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇയാളുമായി ബന്ധമില്ലെന്നാണു ബിജെപിയുടെ വാദം.
Content Highlights: Man arrested for urinating on tribal youth's body in Madhya Pradesh
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !