ജിഫ്രിക്കൊപ്പം നാലുപേരും കസ്റ്റഡിയിലായിരുന്നു. പുലർച്ചയോടെയാണ് ഇയാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. വിവരം മറ്റുള്ളവർ പോലീസിനെ അറിയിച്ചു. പോലീസ് യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ നടത്തുക. ജില്ലാ പോലീസ് മേധാവിഅടക്കമുള്ള ആളുകൾ ഇവിടേക്ക് എത്തും. സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വൻപ്രതിഷേധമാണ് ഉയരുന്നത്. ക്രൂരമായ കസ്റ്റഡി മർദ്ദനം നടന്നു എന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. അതോടൊപ്പം തന്നെ ഇയാളുടെ മൃതദേഹം കാണിക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: A youth who was taken into custody by the Tanur police in a drunkenness case died
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !