മഹാത്മ ഗാന്ധിയെ അപമാനിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ നേതാവ് അദീന്‍ നാസറിന് സസ്‌പെന്‍ഷന്‍. ചൂണ്ടി ഭാരത് മാതാ ലോ കോളജില്‍ അഞ്ചാം വര്‍ഷ ബി.കോം എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് അദീന്‍ നാസര്‍.
അച്ചടക്ക നടപടിയുടെ ഭാഗമായാണ് കോളജ് നടപടി.
കഴിഞ്ഞ 24നായിരുന്നു നടപടിക്കാധാരമായ സംഭവം. കോളജിലെ ഗാന്ധി പ്രതിമയില്‍ കൂളിങ് ഗ്ലാസ് വെച്ച് അദീന്‍ ഫോട്ടോയെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. 'ഗാന്ധിജി എന്തായാലും മരിച്ചയാളല്ലേ...' എന്ന് പറയുന്നതും വിഡിയോയിലുണ്ട്.
ചിത്രമെടുത്ത് അദീന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. വാര്‍ത്തകളിലെയും സമൂഹ മാധ്യമങ്ങളിലെയും ദൃശ്യങ്ങളില്‍നിന്ന് അദീന്‍ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് ആലുവ ചൂണ്ടി ഭാരത മാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
സംഭവത്തില്‍ കെഎസ്യു സംസ്ഥാന സെക്രട്ടറി അല്‍ അമീന്റെ പരാതിയില്‍ എടത്തല പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കോളജിന്റെ സസ്‌പെന്‍ഷന്‍ നടപടി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ അധികൃതര്‍ കമീഷനെ നിയോഗിച്ചിരുന്നു. എസ്‌എഫ്‌ഐയുടെ മുന്‍ ആലുവ ഏരിയ കമ്മിറ്റി അംഗമാണ് അദീന്‍. ഭാരത് മാതായില്‍ എസ്‌എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.
Content Summary: The incident of insulting Gandhiji; SFI leader suspended
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !