ഗതാഗത നിയമലംഘനം തടയുന്നതിനായി സംസ്ഥാന സർക്കാർ കോടികൾ മുതൽ മുടക്കി സ്ഥാപിച്ച അത്യധുനിക ക്യാമറാ സംവിധാനമാണ് എഐ ക്യാമറ. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറകൾ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ വിജയമാണെങ്കിലും പദ്ധതിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. പദ്ധതി ആരംഭിച്ച് ആറുമാസം പിന്നിടുമ്പോൾ സംസ്ഥാന സർക്കാർ കരാർ കമ്പനിയായ കെൽട്രോണിന് നൽകാനുള്ളത് കോടികളാണ്. കുടിശ്ശിക പെരുകിയതോടെയാണ് പദ്ധതി വഴിമുട്ടിയത്.
മാസങ്ങളായി കിട്ടേണ്ട തുക ലഭിക്കാതായതിനെ തുടർന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾ തപാൽ മാർഗ്ഗം നോട്ടിസ് അയക്കുന്ന നടപടി കെൽട്രോൺ കുറച്ചിരിക്കുകയാണ്. പ്രതിദിനം 40,000ത്തോളം നിയമലംഘന നോട്ടിസുകൾ അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 14,000 പിഴ നോട്ടിസുകൾ മാത്രമാണ് അയക്കുന്നത്. കരാർ തുക നൽകാത്തതിനെ തുടർന്ന് വൈദ്യുതി ബില്ലുകളുടെ കുടിശ്ശിക തീർക്കാൻ പോലും വഴിയില്ലാത്ത സ്ഥിതിയിലാണ് കെൽട്രോൺ. പണം കിട്ടാത്തതിനാല്‍ കെഎസ്ഇബി കണ്‍ട്രോള്‍ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയും നിലവിലുണ്ട്.
പതിനൊന്നര കോടി രൂപയാണ് ഓരോ മുന്നു മാസം കൂടുമ്പോഴും സർക്കാർ കമ്പനിക്ക് നൽകേണ്ടതായി കരാർ നിശ്ചയിച്ചിരുന്നത്. എന്നാൽ കെൽട്രോണുമായി ഹൈക്കോടതിയിൽ കേസ് നിലിനിൽക്കുന്നതിനാൽ, കേസ് നടപ്പായ ശേഷം കരാർതുക നൽകി പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലാണ് സർക്കാർ. പ്രതിസന്ധിയെ തുടർന്ന് പദ്ധതിക്കായി കെൽട്രോൺ നിയമിച്ച 40തോളം ജീവനക്കാരെയും അടുത്തിടെ പിരച്ചുവിട്ടിരുന്നു.
Content Summary: AI camera in crisis; Crores are due to the contract company
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !