തൃശൂര്‍: കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര വയസ്) എന്നിവരുടെ മൃതദേഹം കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവരുടെ ഐഡി കാര്‍ഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കാണാതായത്. ഉച്ചയ്ക്ക് രണ്ടരമണിക്ക് ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് അന്തിക്കാട് സ്വദേശി അഖില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാഞ്ഞാണിയിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഭര്‍തൃഗൃഹത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൂട്ടി കൃഷ്ണപ്രിയ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും ഇരുവരും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്തിക്കാട് പൊലീസില്‍ പരാതി നല്‍കിയത്
ഇന്ന് രാവിലെ നടക്കാന്‍ പോകുന്നവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Summary: Mother and baby missing from Thrissur found dead in river
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !