കൊല്ലം ഏരൂരിൽ വ്യാജ വൈദ്യൻ നൽകിയ മരുന്ന് കഴിച്ചവർ ചികിത്സ തേടി വിവിധ ആശുപത്രികളിൽ. സംഭവത്തിന് പിന്നാലെ വ്യാജവൈദ്യൻ ലക്ഷ്മൺ രാജ് ഒളിവിൽ പോയി.
ഏരൂർ പത്തടി ഭാഗത്ത് വീടുകളിലെത്തിയാണ് ഇയാൾ ചികിത്സ നൽകിയിരുന്നത്. മരുന്നിന് അയ്യായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ വാങ്ങിയിരുന്നു. എന്നാൽ ഇയാളുടെ മരുന്ന് വാങ്ങിക്കഴിച്ചവരൊക്കെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തിരിക്കുകയാണ്.
പത്തടിയിൽ നാല് വയസ്സുകാരൻ മുഹമ്മദ് അലിക്ക് ദേഹത്തുണ്ടാകുന്ന കരപ്പന് ഇയാൾ മരുന്ന് നൽകിയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ കുട്ടിയുടെ ദേഹമാകസലം ചൊറിഞ്ഞ് തടിക്കുകയും കടുത്ത പനിയും ഉണ്ടായി. തിരുവനന്തപുരം ശിശുരോഗ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വ്യാജ മരുന്നാണ് കുട്ടി കഴിച്ചതെന്ന് വ്യക്തമായത്. കുട്ടി കഴിച്ച മരുന്നിൽ അളവിൽ കൂടുതൽ മെർക്കുറിയുടെ അംശം അടങ്ങിയതായും കണ്ടെത്തി
വാതം, ഉദരരോഗം തുടങ്ങിയ വിവിധ രോഗങ്ങൾക്കാണ് പലരും വ്യാജ വൈദ്യന്റെ ചികിത്സ സ്വീകരിച്ചത്. മരുന്ന് കഴിച്ചവർക്കൊക്കെ കടുത്ത രോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !