ഇടുക്കി: അടിമാലിയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകന്‍ എത്തി. കട്ടപ്പനയില്‍ താമസിക്കുന്ന മഞ്ജിത് ആണ് രാവിലെ അടിമാലി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് അമ്മയെ പൊലീസ് മകനൊപ്പം വിട്ടയച്ചു. ഭര്‍ത്താവിനായുള്ള തിരച്ചില്‍ തുടരുന്നു.
രോഗിയായ വീട്ടമ്മയെ അടിമാലി ടൗണിനു സമീപം വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസമായി പാതയോരത്ത് കിടന്നിരുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ ആണ് വിവരം പോലീസില്‍ അറിയിച്ചത്. വയനാട് സ്വദേശിനിയായ ലൈലാമണിയാണ് വാഹനത്തില്‍ ഉള്ളതെന്ന് ലഭിച്ച വണ്ടിക്കുള്ളില്‍ നിന്നും ലഭിച്ച രേഖകളെ അടിസ്ഥാനമായി അടിമാലി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അടിമാലി ടൗണിനു സമീപം ദേശീയപാതയോരത്താണ് കാറില്‍ 55 കാരിയായ വീട്ടമ്മയെ കണ്ടെത്തുന്നത്. വ്യാഴാഴ്ച മുതല്‍ പാതയോരത്ത് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളില്‍ വീട്ടമ്മയെ കാണുകയും ചെയ്തതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വിവരം അടിമാലി പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നതായും കണ്ടെത്തി. പിന്നീട് വീട്ടമ്മയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നെന്നും അടിമാലിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് മൂത്രമൊഴിക്കാനായി കാറില്‍ നിന്നും ഇറങ്ങി പോയതാണെന്നും ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ പറഞ്ഞു. വാഹന നമ്ബര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വയനാട് സ്വദേശിയായ മാത്യുവാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കെയാണ് അമ്മയെ തേടി മകന്‍ എത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !