രണ്ടു വര്ഷം മുൻപ് നടത്തിയ സമാന സമ്മേളനത്തിന്റെ നേട്ടങ്ങൾ ഒന്നും തന്നെ സാധാരണ പ്രവാസികളെ അനുഭവസ്ഥമാക്കുവാൻ സാധിച്ചില്ലെന്നും മാത്രമല്ല, അന്യ നാട്ടിൽ വിയർപ്പൊഴുക്കി ഉണ്ടാക്കിയ സമ്പാഭ്യവുമായി വരുന്നവന് കൊലകയറാണ് ഇതിനോടകം ലഭിച്ചത്. ജനുവരി 1 മുതൽ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം ലോക കേരള സഭയിൽ പ്രതിപക്ഷത്തിന്റെ സാനിദ്ധ്യം ഉണ്ടാകുന്നതിനു ഒരു ചർച്ചയ്ക്ക് പോലും നടത്താൻ പ്രവാസി ചുമലതലയുള്ള മുഖ്യമന്ത്രി തയ്യാറായില്ല.
തങ്ങളുടെ ഇഷ്ടക്കാർക്കു വിമാന ടിക്കറ്റും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവും ഭക്ഷണവും ഒരുക്കി കോടികൾ കളയുന്ന സർക്കാരിന് പാവപെട്ട പ്രവാസിയുടെ മൃദദേഹം പോലും നാട്ടിലെത്തുന്നതിനു കൃത്യമായ സഹായം നൽകാൻ പോലും സാധിച്ചില്ല. പിണറായി സർക്കാരിന്റെ ഭരണ കാലത്തിനിടയ്ക്കു പ്രവാസി കാര്യാ ചുമതലയുള്ള പത്തോളം ഐ എ എസ് ഉദ്യോഗസ്ഥന്മാരാണ് വന്നത്, അവർക്കാർക്കും കൃത്യമായ രീതിയിൽ വകുപ്പ് ഭരിക്കുവാനും ആവിശ്യമായ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുവാനും സാധിച്ചില്ല. പ്രവാസി പുനരധിവാസത്തിനായി ബാങ്കുകൾ മുഖാന്തിരം നടപ്പിലാക്കിയ പദ്ധതിയിലെ പണം പോലും ഉപേയോഗിക്കുവാൻ സാധിച്ചില്ല.
നോർക്ക ഐ ഡി കാർഡ്, അറ്റസ്റ്റേഷൻ, റിക്രൂട്‌മെൻറ് എന്നിവയിലൂടെ ലഭിച്ച അധിക വരുമാനം പോലും പ്രയാസമനുഭാവിക്കുന്ന പ്രവാസികൾക്കു ആവശ്യാനുസരണം വിതരണം ചെയ്യാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രി ദുബായ് സന്ദര്ശിച്ചപ്പോൾ നൽകിയ വാഗ്ദാനങ്ങൾ ജലരേഖ മാത്രമായി മാറി. എല്ലാ തലത്തിലും അവഗണിക്കപ്പെട്ട പ്രവാസികളുടെ പേരിൽ നടത്തുന്ന ഈ ലോക ലോക കേരള സഭ വെള്ളാനകളുടെ മാമാങ്കം മാത്രമാണെന്ന് മുനീർ വർത്തകുറിപ്പിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ
മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !