മലപ്പുറം: സ്വര്‍ണത്തോണിയെന്നു പറഞ്ഞ് വ്യാജസ്വര്‍ണം നല്‍കി കബളിപ്പിച്ചെന്നു പരാതി. മലപ്പുറം കോഡൂര്‍ സ്വദേശിയും മക്കരപ്പറമ്ബിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരനുമായ യുവാവില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളിയാണ് 3 ലക്ഷം രൂപ തട്ടിയെടുത്തത്.
അസം സ്വദേശി തന്റെ സഹോദരന് തൃശൂരിലെ ഒരു വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെ സ്വര്‍ണത്തോണി ലഭിച്ചെന്നും ചെറിയ തുകയ്ക്ക് അതു നല്‍കാമെന്നും പറഞ്ഞു. തൃശൂരിലെത്തി തോണി നേരില്‍ക്കണ്ട് കണ്ട് അത് സ്വര്‍ണമാണെന്ന് ഉറപ്പുവരുത്താനും നിര്‍ദ്ദേശിച്ചു.
പരിശോധനയ്ക്കു നല്‍കിയ സ്വര്‍ണം യഥാര്‍ഥമാണെന്ന് ബോധ്യപ്പെട്ട യുവാവ് പിറ്റേ ദിവസം പണം നല്‍കി 'സ്വര്‍ണത്തോണി' സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഇല്‍ നിന്നും ഒരു കഷ്ണം മുറിച്ചെടുത്ത് മലപ്പുറത്ത് പരിശോധന നടത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്. ഇതോത്തുടര്‍ന്ന് മങ്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണമാരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !