കോയമ്പത്തൂർ ബസ് അപകടം: 'ദു:ഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പം'; അനുശോചിച്ച്‌ പ്രധാനമന്ത്രി

0

കോയമ്ബത്തൂര്‍:തമിഴ്നാട്ടില്‍ കോയമ്ബത്തൂരിന് സമീപം അവിനാശിയിലുണ്ടായ ബസ് അപടത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച പുലര്‍ച്ചെ കോയമ്ബത്തൂരിനടുത്ത തിരുപ്പൂരിലുണ്ടായ അപകടത്തില്‍ 18 മലയാളികളടക്കം 19 പേരാണു മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്‌ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്ബത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച്‌ കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്.

പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്ബത്തൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. 48 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

കോയമ്ബത്തൂര്‍-സേലം ബൈപ്പാസില്‍ മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്നര്‍ ലോറി ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു.

അതേസമയം, കോയമ്ബത്തൂര്‍ അവിനാശിയില്‍ കെഎസ്‌ആര്‍ടിസി യും കണ്ടെയ്നര്‍ ലോറിയും ഇടിച്ചുണ്ടായ അപകടത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അടിയന്തിര നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി രണ്ട് മന്ത്രിമാരെ തിരുപ്പൂരിലേക്ക് അയച്ചുകഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറുമാണ് സ്ഥലത്തേയ്ക്ക് എത്തുക. ഇവര്‍ക്കൊപ്പം പ്രത്യേക മെഡിക്കല്‍ സംഘത്തേയും അയയ്ക്കുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എല്ലാ നടപടികളുമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനായി കോയമ്ബത്തൂരേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്.

ചീഫ് സെക്രട്ടറി ടോം ജോസിനാണ് ഏകോപനച്ചുമതല നല്‍കിയിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. തമിഴ്നാട് നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ്. കേരള സര്‍ക്കാര്‍ ബന്ധപ്പെട്ട ഉടന്‍ തന്നെ തമിഴ്നാട് സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.

കൂടാതെ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ഒരു ഉന്നതതല ഉദ്യോഗസ്ഥയോഗം തമിഴ്നാട് സെക്രട്ടേറിയേറ്റില്‍ ചേരുന്നുണ്ട്. തിരുപ്പൂര്‍ ജില്ലാ ഭരണകൂടം സംഭവിച്ചതിനെക്കുറിച്ച്‌ പ്രാഥമിക റിപ്പോര്‍ട്ട് ഈ യോഗത്തില്‍ നല്‍കും.

അതേസമയം മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വിളിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്ബറുകള്‍ ഇതാണ്:

പാലക്കാട് ഡിപിഒ-യുടെ ഹെല്‍പ് ലൈന്‍ നമ്ബര്‍ - 9447655223, 0491 2536688
കെഎസ്‌ആര്‍ടിസി ഹെല്‍പ് ലൈന്‍ നമ്ബര്‍ - 9495099910

കേരളാ പോലീസിന്റെ ഹെല്‍പ് ലൈന്‍ നമ്ബര്‍ - 9497996977, 9497990090, 9497962891

തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ - 7708331194

കേരളാ പോലീസിന്റെ ഹെല്‍പ് ലൈന്‍ നമ്ബറുകളിലും വിളിച്ച്‌ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. എല്ലാ സഹായങ്ങള്‍ക്കും പാലക്കാട്ട് നിന്നുള്ള പോലീസ് സംഘം അവിനാശിയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്.


അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ഡിജിപിയും കോയമ്ബത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്‍കിയതായി ഡിജിപി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !