തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ളസ് ടു കെമിസ്ട്രി പുതിയ ഉത്തര സൂചികയിൽ അപാകതകൾ ഇല്ലെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്‌തമാക്കി. ശരിയുത്തരം എഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ, വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു.
നൂറ് ശതമാനം വിജയം കൈവരിക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ല. ചിലരുടെ സ്‌ഥാപിത താൽപര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതുക്കിയ ഉത്തര സൂചികയുടെ അടിസ്‌ഥാനത്തിൽ പ്ളസ് 2 കെമിസ്‌ട്രി പരീക്ഷയുടെ മൂല്യനിർണയം ഇന്നലെ ആരംഭിച്ചിരുന്നു.
ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്‌ധ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്. ഈ സൂചികയിൽ കൂടുതൽ ഉത്തരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മൂല്യനിർണയം നടത്തിയ 28,000 ഉത്തരക്കടലാസുകൾ പുതിയ സൂചികയുടെ അടിസ്‌ഥാനത്തിൽ വീണ്ടും പരിശോധിക്കും.
Content Highlights: SSLC exam results before June 15; Minister of Education
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !