കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജ് "മെസ്മറൈസ് - 23 "മാർച്ച് 20ന് .. ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം..


കുറ്റിപ്പുറം: എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് എം.ബി.എ വകുപ്പ് സംഘടിപ്പിക്കുന്ന മാനേജ്മെന്റ് മീറ്റ് 
" മെസ്മറൈസ് - 23 " മാർച്ച് 20 ന് കോളേജിൽ നടക്കും. മാനേജ്മെന്റ് തലത്തിലും അക്കാദമിക്ക് തലത്തിലുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന മീറ്റ് കെ.ടി. ഡി.സി. ചെയർമാൻ പി.കെ.  ശശി ഉദ്ഘാടനം ചെയ്യും. പെപ്സ് മാറ്ററസ് കേരള റീജനൽ   ഹെഡ്  പി.എം. റഫീഖ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടി എഞ്ചി. കെ.വി. ഹബീബുള്ള അധ്യക്ഷത വഹിക്കും. അൻപതിൽപരം കോളേജുകളിൽ നിന്നും  മാനേജ്‌മന്റ് ഇൻസ്റ്റിറ്റൂട്ടുകളിൽ നിന്നുമായി അഞ്ഞൂറോളം വിദ്യാർത്ഥികൾ വിവിധ മാനേജന്റ് മത്സരങ്ങളിൽ മാറ്റുരക്കും. 

വൈകീട്ട് സമാപന സമ്മേളനം മുൻ എം. എൽ. എ.  വി.ടി. ബലറാം ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മുബാസ് മ്യൂസിക് ബാന്റ് അവതരിപ്പികുന്ന സംഗീത നിശയും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും. 

മീറ്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഡിഗ്രി, പി.ജി, തലത്തിലുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നതിന്  9074507510 എന്ന നമ്പറിൽ ബന്ധപ്പെടണം. അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ  ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.

കുറ്റിപ്പുറത്ത് നടന്ന വാർത്താ സമ്മേളനത്തിൽ
ഡോ.കെ.പി.ജാബിർ മൂസ, മുഹമ്മദ് റാഫി, വിഷ്ണുനാരായണൻ ,
അമാൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Content Highlights: Kuttipuram MES Engineering College "Mesmarize - 23" on 20th March ..Degree and PG students can participate..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.