കോയമ്പത്തൂർ: ആത്മഹത്യക്ക് ശ്രമിച്ച തമിഴ്‌നാട് ഈറോഡ് എംപി എ ഗണേശമൂര്‍ത്തി (77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എംഡിഎംകെ മുതിര്‍ന്ന നേതാവായ ഗണേശമൂര്‍ത്തിക്ക് പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ കീടനാശിനി കഴിച്ച അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഞായറാഴ്ചയാണ് എംപി ആത്മഹത്യക്ക് ശ്രമിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൂന്നുതവണ എംപിയായ നേതാവാണ് ഗണേശമൂര്‍ത്തി. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ച് ജയിച്ചത്. ഡിഎംകെയുടെ സഖ്യകക്ഷിയാണ് എംഡിഎംകെ.
ഇത്തവണ ഡിഎംകെയാണ് ഈറോഡ് സീറ്റില്‍ മത്സരിക്കുന്നത്. എംഡിഎംകെയ്ക്ക് തിരുച്ചി സീറ്റ് നല്‍കി. എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോയുടെ മകന്‍ ദുരൈ വൈകോയ്ക്കാണ് പാര്‍ട്ടി സീറ്റ് നല്‍കിയ്. തനിക്ക് സീറ്റ് നിഷേധിച്ചതിനെ ഗണേശമൂര്‍ത്തി ചോദ്യം ചെയ്തിരുന്നു.
Content Summary: Lok Sabha seat not given; MDMK sitting MP dies after drinking pesticide in Tamil Nadu
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !