തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ലേഡ് ഷെഡ്ഡിങ്ങല്ലാതെ വേറെ മാർഗമില്ലെന്നും വൈദ്യുതി മന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ്ങ് നടത്തേണ്ടി വരുന്നത്. അമിത ലോഡ് കാരണം പലയിടത്തും ട്രാന്‍ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതുവരെ 700 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും കെഎസ്ഇബി വ്യക്തമാക്കുന്നു.
11.31 കോടി യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത്. 5648 മെഗാവാട്ടാണ് പീക്ക് സമയത്തെ ഉപയോഗം. നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതോടെ ജീവനക്കാർക്കെതിരെ ജനം തിരിയുന്നത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു.
പവര്‍കട്ടില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച: മന്ത്രി കൃഷ്ണന്‍കുട്ടി
പീക്ക് മണിക്കൂറുകളില്‍ അമിതമായ ലോഡ് വരുന്നതാണ് വൈദ്യുതി മുടങ്ങുന്നതിന് കാരണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഇതിന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഒരു എസി ഉപയോഗിക്കുന്നതിന് പകരം പല വീടുകളിലും നാല് എസിയാണ് ഉള്ളത്. എസിയുടെ വില്‍പ്പന ആറിരട്ടി കൂടിയിട്ടുണ്ട്. ആളുകള്‍ സ്വയം നിയന്ത്രണം കൊണ്ടുവരുന്നില്ല.
കെഎസ്ഇബിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വ്യാഴാഴ്ചയോടെ പവര്‍കട്ട് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് സര്‍ക്കാരിനോട് വീണ്ടും കെഎസ്ഇബി ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഓവര്‍ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏര്‍പെടുത്തേണ്ടി വരുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതുവരെ 700-ല് അധികം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്.
Content Summary: Electricity consumption at all-time record: KSEB to govt for load shedding
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !