![]() |
തകർന്ന വിമാനം (ഫയൽ ചിത്രം) |
മോസ്കോ|50 ഓളം യാത്രക്കാരുമായി പോയ അങ്കാര എയർലൈൻസിന്റെ എഎൻ-24 വിമാനം റഷ്യ-ചൈന അതിർത്തിയിലുള്ള അമുർ മേഖലയിൽ തകർന്നു വീണതായി റിപ്പോർട്ട്. വിമാനഭാഗങ്ങൾ കത്തുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
വിമാനത്തിൽ 43 യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പെടെ 49 പേർ ഉണ്ടായിരുന്നു. ടിൻഡ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ആദ്യം, റഷ്യൻ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി എയർ ട്രാഫിക് കൺട്രോൾ അധികൃതരാണ് സ്ഥിരീകരിച്ചത്. സൈബീരിയ ആസ്ഥാനമായുള്ള അങ്കാര എയർലൈൻസ് നടത്തുന്ന ഈ വിമാനം ചൈനയോട് ചേർന്നുള്ള അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ ആശയവിനിമയം നിലയ്ക്കുകയായിരുന്നു. രാജ്യത്തെ റീജ്യനൽ എമർജൻസി മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ഈ വാർത്ത കേൾക്കാം
Content Summary: Russian plane carrying 50 people crashes: Wreckage found
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !